ചക്കിട്ടപ്പാറയിൽ വീണ്ടും ഖനനത്തിന് നീക്കം

കോഴിക്കോട്: ചക്കിട്ടപ്പാറ വില്ലേജിലെ ആലംപാറയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ അനുമതി തേടിയാണ് കര്‍ണാടകയിലെ എം.എസ്.പി.എൽ കമ്പനി ഗ്രാമപഞ്ചായത്തിനെ സമീപിച്ചത്. ഖനനാനുമതി തേടി കമ്പനി നല്‍കിയ കത്ത് ഇന്നലെ ചേര്‍ന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗം പരിഗണിച്ചു. ഖനനാനുമതി നല്‍കരുതെന്ന ശക്തമായ നിലപാടാണ് യു.ഡി.എഫും സി.പി.ഐ.യും യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍ സി.പി.എം അംഗങ്ങള്‍ നിശബ്ദത പാലിച്ചു.

ഖനനത്തിനുള്ള കമ്പനിയുടെ അപേക്ഷ പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനം എടുത്തിട്ടില്ലെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പറഞ്ഞു. ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര്‍ ഖനനം നടത്താന്‍ എളമരം കരീം വ്യവസായ മന്ത്രി ആയിരിക്കെ അനുമതി നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അത് റദ്ദാക്കി.

മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ ആലംപാറയില്‍ ഖനനം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് തുടരുമ്പോഴും ഖനന നീക്കവുമായി കമ്പനി മുന്നോട്ടു പോകുകയാണ്. ഖനനത്തിന് അനുമതി തേടി കമ്പനി നല്‍കിയ മറ്റൊരു അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഈ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തേടിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.