സരിതയെ സ്വാധീനിക്കേണ്ട സാഹചര്യം ഇല്ലായിരുന്നെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും യു.ഡി.എഫിനുമെതിരെ മൊഴി നല്‍കാന്‍ ചില എല്‍.ഡി.എഫ് നേതാക്കളും ബാര്‍ ഉടമകളും സരിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്ത ശരിയാണോയെന്ന് ആരായുക മാത്രമാണ് ചെയ്തതെന്ന് കെ.പി.സി.സി ജന.സെക്രട്ടറി തമ്പാനൂര്‍ രവി.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആര് വിളിച്ചാലും ഫോണ്‍ എടുക്കാറുണ്ട്. സരിത എന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസവും വിളിച്ചു. സോളാര്‍ കമീഷന് മുന്നില്‍ മുഖ്യമന്ത്രിക്കും യു.ഡി.എഫിനുമെതിരെ മൊഴി നല്‍കാന്‍ ചില എല്‍.ഡി.എഫ് നേതാക്കളും ബാര്‍ ഉടമകളും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത ശരിയാണോ എന്ന് ആരായുക മാത്രമാണ് സരിത ഇങ്ങോട്ട് വിളിച്ചപ്പോള്‍ ചെയ്തത്. മുഖ്യമന്ത്രിയെ പിതൃതുല്യന്‍ എന്ന് പറഞ്ഞ സരിതയെ പ്രത്യേകം സ്വാധീനിക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലായിരുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.