കൊച്ചി റിഫൈനറിയില്‍ അപകടം; മൂന്ന് നിര്‍മാണത്തൊഴിലാളികള്‍ മരിച്ചു

പള്ളിക്കര: അമ്പലമുകള്‍ ബി.പി.സി.എല്‍-കൊച്ചി റിഫൈനറി സംയോജിത വികസന പദ്ധതി (ഐ.ആര്‍.ഇ.പി) പ്രദേശത്ത് അപകടത്തില്‍പ്പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉണ്ടായ വ്യത്യസ്ത അപകടങ്ങളിലാണ് മൂന്നുപേര്‍ മരിച്ചത്. ചൊവ്വാഴ്ച ഐ.ആര്‍.ഇ.പിയുടെ ചാലിക്കര പ്ളാന്‍റില്‍ ഉണ്ടായ അപകടത്തിലായിരുന്നു രണ്ടുപേരുടെ മരണം സംഭവിച്ചത്. ഈ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡ് സ്വദേശികളായ ധര്‍മേന്ദ്ര റജുവ (21), ജാത മര്‍മു (32), ബിഹാര്‍ സ്വദേശി ബ്രിജേഷ് പാസ്വാന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പ്ളാസന്‍ കെ. ഉമ്മന്‍ (30) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ചവരെല്ലാം പദ്ധതിയുടെ ഭാഗമായി കരാര്‍ ലഭിച്ച കമ്പനിയുടെ തൊഴിലാളികളാണ്. ഫയര്‍ സ്റ്റാക്കിന്‍െറ കീഴില്‍നിന്ന് ജോലി ചെയ്യവേ പ്ളാറ്റ് ഫോം തകര്‍ന്നുവീണായിരുന്നു ചൊവ്വാഴ്ച അപകടമുണ്ടായത്. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ സ്റ്റാക്ക് പൈപ്പിങ് ജോലി ചെയ്തിരുന്നവരാണ് ഇവര്‍. ഐ.ആര്‍.ഇ.പി പ്രോജക്ടില്‍ കരാര്‍ കമ്പനിയായ ടെക്നിപിന്‍െറ കീഴില്‍ ബോയിലര്‍ ഹീറ്റര്‍ നിര്‍മാണജോലിക്കിടെയാണ് തിങ്കളാഴ്ച അപകടമുണ്ടായത്. പരിക്കേറ്റ ബിഹാര്‍ സ്വദേശി ബ്രിജേഷ് പാസ്വാന്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.