കറുകുറ്റി അപകടം: റെയില്‍വേ  തെളിവെടുപ്പ് നടത്തി 


കൊച്ചി: തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിന്‍െറ 12 കമ്പാര്‍ട്ടുമെന്‍റുകള്‍ കറുകുറ്റിയില്‍ പാളം തെറ്റിയതിനെക്കുറിച്ച് റെയില്‍വേ തെളിവെടുപ്പ് നടത്തി. ജീവനക്കാരില്‍നിന്നും നാട്ടുകാരില്‍നിന്നുമാണ് തെളിവെടുത്തത്. 43 പേര്‍ പങ്കെടുത്ത തെളിവെടുപ്പില്‍ നാട്ടുകാരുടെ പങ്കാളിത്തം കുറവായിരുന്നു.
എറണാകുളം സൗത് സ്റ്റേഷനില്‍ മുഖ്യ സുരക്ഷാ ഓഫിസര്‍ ജോണ്‍ തോമസിന്‍െറ നേതൃത്വത്തില്‍ നാലംഗ സംഘമാണ് തെളിവെടുത്തത്. അടച്ചിട്ട മുറിയില്‍ നടന്ന തെളിവെടുപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ തെളിവെടുപ്പ് രാത്രി ഏറെ നീണ്ടു. രാത്രി 7.30 വരെ ഇരുപതോളം ജീവനക്കാരില്‍നിന്നാണ് തെളിവെടുത്തത്. പലരില്‍നിന്നും മണിക്കൂറുകളോളം മൊഴിയെടുത്തു. ഒമ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.