വെള്ളാപ്പള്ളി പ്രേമം പരാജയ ആഘാതം വർധിപ്പിച്ചെന്ന് സി.കെ. വിദ്യാസാഗർ; ‘മുഖ്യമന്ത്രിയും മന്ത്രി വാസവനും കേരളത്തോട് മാപ്പുപറയണം’

തൊടുപുഴ: എൽ.ഡി.എഫിന്‍റെ വെള്ളാപ്പള്ളി പ്രേമം പരാജയത്തിന്റെ ആഘാതം വർധിപ്പിച്ചതായി ശ്രീനാരായണ സഹോദര ധർമവേദി വർക്കിങ് പ്രസിഡന്‍റ് സി.കെ. വിദ്യാസാഗർ. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് നേരിട്ട കനത്ത തിരിച്ചടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നവകേരളത്തിന്റെ നവോഥാന നായകകിരീടം വെള്ളാപ്പള്ളിക്ക് ചാർത്തിക്കൊടുക്കാൻ കണിച്ചുകുളങ്ങരയിലേക്ക് ഘോഷയാത്ര നടത്തിയ മുഖ്യമന്ത്രിയും അതിന് വഴികാട്ടിയ മന്ത്രി വാസവനും മറ്റു മന്ത്രിമാരും പ്രബുദ്ധ കേരളത്തോട് മൂന്നുവട്ടം മാപ്പുപറയണം.

പത്തു വർഷമായി കുറ്റപത്രം കൊടുക്കാതെ മരവിപ്പിച്ചിരിക്കുന്ന വെള്ളാപ്പള്ളിക്കെതിരായ കേസുകൾ പൊടിതട്ടിയെടുത്ത് കോടതികളിൽ സമർപ്പിക്കണമെന്നും സി.കെ. വിദ്യാസാഗർ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭകൾ മുതൽ ഗ്രാമപഞ്ചായത്തുകൾ വരെ ഇടതുകോട്ടകൾ തകർത്തെറിഞ്ഞാണ് യു.ഡി.എഫ് നേട്ടം കൈവരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിച്ച് ജനമനസ്സുകളിലേക്കിറങ്ങിയ യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നതായി ഈ വിജയം.

ഗ്രാമപഞ്ചായത്ത് തലം മുതൽ കോർപറേഷനുകൾ വരെ ഇടതിന്‍റെ പ്രതിക്ഷകൾക്ക് വലിയ തിരിച്ചടിയുണ്ടായി. ആറ് കോർപറേഷനുകളിൽ കണ്ണൂർ ഒഴികെ അഞ്ചും എൽ.ഡി.എഫിന്‍റെ കൈയിലായിരുന്നു. അതിൽ കോഴിക്കോട് ഒഴികെ നാലും യു.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപറേഷനിൽ 45 വർഷത്തെ ഇടത് ആധിപത്യത്തിന് അറുതിവരുത്തിയാണ് ഭരണം എൻ.ഡി.എ കൈപ്പിടിയിലൊതുക്കിയത്.

14 ജില്ല പഞ്ചായത്തുകളിൽ 12 എണ്ണം എൽ.ഡി.എഫിന്‍റെ കൈയിലായിരുന്നു. രണ്ടെണ്ണം യു.ഡി.എഫിന്‍റെയും. അഞ്ചെണ്ണം കൂടി സ്വന്തമാക്കി യു.ഡി.എഫ് ഏഴിടത്ത് ഭരണം ഉറപ്പിച്ചു. 87 മുനിസിപ്പാലിറ്റികളിൽ 43 എണ്ണം എൽ.ഡി.എഫിന്‍റെയും 42 എണ്ണം യു.ഡി.എഫിന്‍റെയും പക്കലായിരുന്നു. അതിപ്പോൾ 28 എണ്ണമായി എൽ.ഡി.എഫ് ഗ്രാഫ് ഇടിഞ്ഞു. അതേസമയം, 42ൽ നിന്ന് യു.ഡി.എഫ് 54ലേക്കാണ് കുതിച്ചത്.

152 ബ്ലോക്ക് പഞ്ചായത്തുകളിൽ 111 എണ്ണം ഉണ്ടായിരുന്ന എൽ.ഡി.എഫ് 63ലേക്ക് കൂപ്പുകുത്തി. യു.ഡി.എഫിനൊപ്പം 79 എണ്ണവും. 941 ഗ്രാമപഞ്ചായത്തുകളിലും വലിയ തിരിച്ചടി ഇടതുമുന്നണിക്ക് സംഭവിച്ചു. 580 എണ്ണം കൈവശം ഉണ്ടായിരുന്ന സ്ഥാനത്ത് 340 ആയി ചുരുങ്ങി. യു.ഡി.എഫ് ആകട്ടെ 340 ൽ നിന്ന് 505 ആയി വർധിപ്പിക്കുകയും ചെയ്തു. 12 ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്ന എൻ.ഡി.എ നേട്ടം 24 ലേക്കും ഉയർത്തി.

Tags:    
News Summary - C.K. Vidyasagar react to Kerala Local Body Election Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.