കണ്ടുകെട്ടല്‍ ഉത്തരവ്: സാന്‍റിയാഗോ മാര്‍ട്ടിനെതിരെ നടപടിക്രമങ്ങള്‍ തുടരാമെന്ന് ഹൈകോടതി

കൊച്ചി: ലോട്ടറിത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയതിന് പിന്നാലെ സാന്‍റിയാഗോ മാര്‍ട്ടിന്‍െറ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് സ്വീകരിച്ച നടപടിക്രമങ്ങള്‍ തുടരാമെന്ന് ഹൈകോടതി. താല്‍ക്കാലിക ഉത്തരവ് സ്ഥിരപ്പെടുത്തിയാലും കണ്ടുകെട്ടലടക്കമുള്ള നടപടികള്‍ കോടതി അനുമതിയോടെയല്ലാതെ പാടില്ളെന്നും സിംഗ്ള്‍ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

അനധികൃത പണമിടപാട് കുറ്റം ചുമത്തി കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടി തടയണമെന്നാവശ്യപ്പെട്ട് സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ലോട്ടറി നിയന്ത്രണ നിയമ ലംഘനം ആരോപിക്കപ്പെട്ടാലും ഇത് അനധികൃത പണമിടപാട് സംബന്ധിച്ച കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരാത്തതിനാല്‍ ജപ്തി ഉത്തരവ് നിലനില്‍ക്കില്ളെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം.

ഈ സാഹചര്യത്തില്‍ ഹരജിക്കാരനെതിരായ ഒരു കുറ്റകൃത്യവും നിലനില്‍ക്കില്ളെന്നും വാദമുന്നയിച്ചിരുന്നു. ഹരജിക്കാരന്‍െറ പരാതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിഗണിക്കണം. ഹരജിക്കാരന്‍െറ കൂടി ഭാഗം കേട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. എന്നാല്‍, ഹരജിക്കാരന്‍െറ വാദം തള്ളി കണ്ടുകെട്ടലടക്കം തുടര്‍ നടപടിക്ക് മുതിരുകയാണെങ്കില്‍ ഹൈകോടതിയുടെ അനുമതി വേണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.