നിയമസഭാ തെരഞ്ഞെടുപ്പിലെ നേതാവിനെ തീരുമാനിച്ചിട്ടില്ലെന്ന്‌ കോടിയേരി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ളെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.ദിവാകരുള്ള മറുപടി കാനം രാജേന്ദ്രന്‍ നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. വി.എസ് കേരളത്തിലെ ഏറ്റവും വലിയ നേതാവാണ്. മുതിര്‍ന്ന നേതാവെന്ന പരിഗണന എല്ലാ കാലത്തും വി.എസിന് പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്ത സാഹചര്യമാണ് സംസ്ഥാനത്ത്. അന്ന് ലഭിച്ച വോട്ട് ഇത്തവണ ബി.ജെ.പിക്ക് കിട്ടില്ല. പ്രചാരണ രംഗത്ത് കഴിഞ്ഞ തവണയുണ്ടായ വീഴ്ച ഇടതുപക്ഷത്തിന് ഇത്തവണ സംഭവിക്കില്ല.

എസ്.എന്‍.ഡി.പിക്കെതിരെ സി.പി.എം ഒരു നിലപാടും എടുത്തിട്ടില്ല. വെള്ളാപ്പള്ളി മാത്രമാണ് അങ്ങനെ ചെയ്തത്. വെള്ളാപ്പള്ളിയുടെ കൂടെ കുറച്ചാളുകള്‍ മാത്രമാണുള്ളതെന്നും രാഷ്ട്രീയ പാര്‍ട്ടികളോടുള്ള എന്‍.എസ്.എസിന്‍്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.