ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ മുസ്ലിം ജനസംഖ്യ ക്രമാതീതമായി പെരുകുകയാണെന്നും മുസ്ലിംകള്‍ക്കിടയില്‍ കുടുംബാസൂത്രണ ബോധവത്കരണം നടത്താന്‍ പദ്ധതി ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കുമെന്നും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ജനസംഖ്യ കൂടിയതിന്‍െറ പേരില്‍ മലപ്പുറം ജില്ല വിഭജിക്കണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെടുന്നത്. ഒരു പ്രദേശത്ത് ഒരു വിഭാഗത്തിന്‍െറ ജനസംഖ്യ കൂടുന്നത് സന്തുലനം തെറ്റിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
ബീഫിന്‍െറ പേരില്‍ കേരളത്തില്‍ പ്രശ്നമുണ്ടാക്കുന്നത് ബി.ജെ.പിയല്ല, സി.പി.എമ്മാണ്. എസ്.എന്‍.ഡി.പിയുടെ വരവുചെലവ് കണക്ക് ചോദിക്കാന്‍ വി.എസ്. അച്യുതാനന്ദന് അവകാശമില്ളെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.