കാസര്‍കോഡ് എല്‍.ഡി.എഫ് മേല്‍ക്കൈ

കാസര്‍കോഡ് : ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളില്‍ രണ്ടിടത്ത് എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫും പിടിച്ചെടുത്തു.
കാസര്‍കോഡ് മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് 20 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി 14 സീറ്റുമായി രണ്ടാം സ്ഥാനത്താണ്. സി.പി.എമ്മിന് ഒരു സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എല്‍.ഡി.എഫ് പിടിച്ചെടുത്തു. സീറ്റുനില: എല്‍.ഡി.എഫ് 21,യു.ഡി.എഫ് 13, ബി.ജെ.പി 5, സ്വതന്ത്രര്‍ 4
നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ 19സീറ്റുമായി എല്‍.ഡി.എഫ് ഭരണത്തിലേറി. യു.ഡി.എഫിന് 13 സീറ്റാണ് ലഭിച്ചത്.
ജില്ലയിലെ ആറ് ബ്ളോക്ക് പഞ്ചായത്തില്‍ നാലെണ്ണത്തില്‍ എല്‍.ഡി.എഫും രണ്ടെണ്ണത്തില്‍ യു.ഡി.എഫും ജയിച്ചു.
ജില്ലാ പഞ്ചായത്തില്‍ എട്ടിടത്ത് യു.ഡി.എഫും ഏഴിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും വിജയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.