കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദലി ശിഹാബ് തങ്ങളെ ഫോണില്‍ വിളിച്ചു. നാട്ടകം ഗെസ്റ്റ് ഹൗസില്‍ മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് സോണിയ തങ്ങളെ ബന്ധപ്പെട്ടത്. പുതുവത്സരാശംസ നേര്‍ന്ന് സംഭാഷണത്തിന് തുടക്കമിട്ട സോണിയ രാഷ്ട്രീയ കാര്യങ്ങളും ചോദിച്ചറിഞ്ഞു. യോജിച്ച് മുന്നോട്ടുപോകണമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ സോണിയയെ ധരിപ്പിച്ചു. ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ യു.പി.എ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.
ലീഗില്‍നിന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവരാണ് സോണിയഗാന്ധിയെ കണ്ടത്. സംഘത്തില്‍ തങ്ങള്‍ ഇല്ലാത്തതിനാല്‍ സോണിയ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.