കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും താനുമായി നടത്തിയ ബിസിനസ് സംബന്ധിച്ച രേഖകൾ സോളാർ കമീഷന് മുന്നിൽ ഹാജരാക്കുമെന്ന് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ. തന്നെ കള്ളനെന്നും കൊലപാതകിയെന്നും വിളിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികമായി അവകാശമില്ല. താൻ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും സോളാർ കമീഷന് മുന്നിൽ ഹാജരാകേണ്ടി വരുമെന്നും ബിജു പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയിലേക്കു കൊണ്ടു വന്നപ്പോഴാണ് ബിജു രാധാകൃഷ്ണൻ മാധ്യമങ്ങളോട് ഇക്കാര്യം പ്രതികരിച്ചത്.
ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടട്ടെ. കള്ളനും കൊലപാതകിയും ആരാണെന്ന് അപ്പോഴറിയാമെന്നും ബിജു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.