വെള്ളാപ്പള്ളിയുടെ പാർട്ടി ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജൻസി -ഉമ്മൻചാണ്ടി

കൊച്ചി: വെള്ളാപ്പള്ളിയുടെ പാർട്ടിയായ ഭാരത് ധർമ ജനസേന ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും റിക്രൂട്ടിങ് ഏജൻസിയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ശ്രീനാരായാണ ഗുരുവിനെ കൂട്ടിപ്പിടിച്ച് വിഭാഗീയതക്ക് ശക്തി കൂട്ടാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം വിജയിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ജനങ്ങൾക്ക് മനസിലാകും. കേരളത്തിന്‍റെ സമത്വത്തിന് വേണ്ടിയുള്ളതാണെന്ന വെള്ളാപ്പള്ളിയുടെ വാദവും ജനങ്ങൾ വിശ്വസിച്ചിട്ടില്ല. ബി.ജെ.പിയുടെ ബി-ടീമാകാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ചെന്നെെ വെള്ളപ്പൊക്ക ദുരന്തത്തിന് ആവശ്യമായ സഹായങ്ങൾ തമിഴ്നാട് സർക്കാറുമായി ആലോചിച്ച് ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ ഇതിനകം സർവീസ് നടത്തുന്നുണ്ട്. കൂടുതൽ സർവീസുകൾ ആവശ്യമുണ്ടെങ്കിൽ അധികൃതരുമായി കൂടിയാലോചിച്ച് വേണ്ട തീരുമാനങ്ങളെടുക്കും. ബസിലെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.