മുഖ്യമന്ത്രിയും കാന്തപുരവുമായി രാത്രി ചര്‍ച്ച

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും വെള്ളിയാഴ്ച രാത്രി 10.30ഓടെ കാരന്തൂര്‍ മര്‍കസില്‍ ചര്‍ച്ച നടത്തി. മുക്കം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞ് വരവെ മുഖ്യമന്ത്രി മര്‍കസിലത്തെുകയായിരുന്നു. മര്‍കസ് ഗേറ്റില്‍ കാന്തപുരവും മര്‍കസ് ഡയറക്ടര്‍ കൂടിയായ മകന്‍ ഹക്കീം അസ്ഹരിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

കാന്തപുരത്തിന്‍െറ മുറിയില്‍ 10 മിനിറ്റോളം ചര്‍ച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി തിരിച്ചുപോയത്. യാത്രയയക്കാനും കാന്തപുരം അദ്ദേഹത്തോടൊപ്പം മര്‍കസിനു പുറത്തത്തെി. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇനിയും പലരും തന്നെ കാണാന്‍ വരുമെന്നും മുമ്പും പലരും കണ്ടിട്ടുണ്ടെന്നുമായിരുന്നു കാന്തപുരത്തിന്‍െറ പ്രതികരണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്തില്ല. സുന്നി പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നുവെന്ന ആരോപണം ചര്‍ച്ച ചെയ്തോ എന്ന ചോദ്യത്തിന് അതൊക്കെ എക്കാലത്തുമുള്ള പ്രശ്നങ്ങളല്ളേ എന്നായിരുന്നു കാന്തപുരത്തിന്‍െറ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.