തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 വോട്ടർപട്ടിക തന്നെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന സംസ് ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം സർക്കാർ അംഗീകരിച്ചു.
2019ലെ വോട്ടർപട്ടിക അനുസ രിച്ച് തെരഞ്ഞെടുപ്പ് വേണമെന്നായിരുന്നു സർക്കാറിെൻറ മുൻ നിലപാട്. കമീഷെൻറ തീരുമ ാനം അന്തിമമായിരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ വ്യക്തമാക്കി. എന്നാൽ, 2019 വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്നും അല്ലെങ്കിൽ നിയമപരമായ സാധ്യത തേടുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിശദീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പുതിയ വാർഡ് അടിസ്ഥാനത്തിലാക്കാൻ താമസം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ പട്ടിക പുതുക്കാൻ ഒാൺലൈൻ ആയി സംവിധാനം ഒരുക്കും.

ജനുവരി 20ന് തന്നെ കരട്പട്ടിക പുറത്തിറക്കാനാണ് ആലോചന. ആക്ഷേപങ്ങൾ ഫെബ്രുവരി 14 വരെ കേൾക്കും. പട്ടികയിൽ പേര് ചേർക്കാനും അവസരം ഉണ്ടാകും. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28ന് പുറത്തിറക്കും. വാർഡ് പുനർവിഭജനം കഴിഞ്ഞും തെരഞ്ഞെടുപ്പിന് മുമ്പും പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകും.

Tags:    
News Summary - 2015 voter's list to be used -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.