ക്യാമ്പുകളിലിപ്പോഴും 1,77,219 പേർ

തിരുവനന്തപുരം: പ്രളയഭീതി പതിയെ വിെട്ടാഴിഞ്ഞെങ്കിലും സംസ്ഥാനത്തെ 696 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇപ്പോഴും 177219 പേർ കഴിയുന്നു. ആകെ 48326 കുടുംബങ്ങളാണ് നിലവിൽ ക്യാമ്പുകളിൽ അഭയം തേടിയിട്ടുള്ളത്. 

ക്യാമ്പുകൾ കൂടുതലുള്ളത് ആലപ്പുഴയിലാണ്; 352 ക്യാമ്പുകളിലായി 31777 കുടുംബങ്ങളിലെ 121813 പേർ. രണ്ടാമത് 142 ക്യാമ്പുകളിലായി 15361 പേരുള്ള തൃശൂരും. തിരുവനന്തപുരവും കാസർകോടും ഒഴികെ മറ്റ് ജില്ലകളിലെല്ലാം ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.  

ഏറ്റവും കുറവ് ക്യാമ്പുകളുള്ളത് കണ്ണൂരാണ്. മൂന്ന് പേരാണ് ഇവിടെ ഒരു ക്യാമ്പിൽ കഴിയുന്നത്. 2018 മേയ് 29 മുതൽ ആഗസ്റ്റ് 28 വരെ 480 മരണങ്ങളാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 14 പേരെ കാണാതായി. 70 പേർ പരിക്കേറ്റ് ആശുപത്രിയിലും.

 

Tags:    
News Summary - 1,77,219 Persons in Relief Camps - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.