കോട്ടയം: കിടങ്ങൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ. രണ്ടു വർഷമാ യി അഞ്ചുപേർ ചേർന്ന് ക്രൂരപീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെ ൺകുട്ടിയും ബന്ധുക്കളും ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കിടങ്ങൂര്‍ സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാലുപേരെ കസ്റ്റഡിയിലെടുത്തു. ഒരാൾ ഒളിവിലാണ്.
ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരാണ് അറസ്റ്റിലായത്. പിടിക്കപ്പെട്ടവരെല്ലാം 40 വയസ്സിനു മുകളിലുള്ളവരാണ്. കിടങ്ങൂർ പൊലീസിനാണ് അന്വേഷണ ചുമതലയെങ്കിലും ജില്ല പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും തുടരന്വേഷണം.
അഞ്ചുപേർ രണ്ടുവർഷമായി തന്നെ പീഡിപ്പിക്കുന്നതായി പെൺകുട്ടി ബന്ധുക്കളെ അറിയിച്ചതോടെ പ്രത്യേക കൗൺസലിങ്ങിനു വിധേയമാക്കിയ ശേഷമായിരുന്നു ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയശേഷമായിരുന്നു പ്രതികൾക്കെതിരെ പോക്സോ ചുമത്തി കേസെടുക്കാൻ കിടങ്ങൂർ പൊലീസിനു നിർദേശം നൽകിയത്. ഒളിവിലുള്ള പ്രതി ബെന്നി അറസ്റ്റിലായവരുടെ ഉറ്റസുഹൃത്താണ്. പ്രതിക്കായി സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. അറസ്റ്റിലായവരെ െപൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.