പാരിസ്: ഫ്രാന്‍സിലെ ലിബോണിലുണ്ടായ വാഹനാപകടത്തില്‍ 42 പേര്‍ മരിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ബസ് കത്തിയതാണ് മരണസംഖ്യ കൂടാന്‍ കാരണം. അഞ്ച് പേരെ പരിക്കുകകളാടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിനോദ യാത്രക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.
1981ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് പറയപ്പെടുന്നത്. ദുരന്തത്തില്‍ ഫ്രാന്‍സ് വിലപിക്കുകയാണെന്നും വാര്‍ത്തയില്‍ രാജ്യം ഞെട്ടിയിരിക്കുകയാണെന്നും പ്രസിഡന്‍റ് ഫ്രാന്‍കോസ് ഹോളണ്ടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.