സിറിയയിൽ സ്ഫോടനത്തിൽ തകർന്ന മസ്ജിദിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ
ഡമസ്കസ്: സിറിയൻ നഗരമായ ഹിംസിലെ മസ്ജിദിൽ സ്ഫോടനത്തിൽ ചുരുങ്ങിയത് എട്ടുമരണം. 18ലേറെ പേർക്ക് പരിക്കേറ്റു. ശിയാക്കളിലെ അലവി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഇമാം അലി ബിൻ അബീത്വാലിബ് മസ്ജിദിലാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ വൻ സ്ഫോടനമുണ്ടായത്.
പ്രധാന നമസ്കാര ഹാളിന്റെ മൂലയിലായിരുന്നു സംഭവം. മസ്ജിദിന് കേടുപറ്റിയിട്ടുണ്ട്. നേരത്തെ സ്ഥാപിച്ച ബോംബ് പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ സംഘർഷങ്ങൾ ഇനിയുമവസാനിക്കാത്ത രാജ്യത്ത് മതവിഭാഗീയത കൂടി തലപൊക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും.
രാജ്യത്ത് വിഭാഗീയത നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ‘സറായ അൻസാറുസ്സുന്ന’ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.