സൗദി നഗരത്തില്‍ ഹൂതി മിസൈലാക്രമണം; ഏഴ് മരണം

ജിദ്ദ: സൗദി അറേബ്യയില്‍ യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന തെക്കന്‍ നഗരമായ നജ്റാനില്‍ ഹൂതികളുടെ മിസൈലാക്രമണം. ആക്രമണത്തില്‍ ഏഴ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. നാല് സൗദി പൗരന്മാരും മൂന്ന് വിദേശ തൊഴിലാളികളുമാണ് കൊല്ലപ്പെട്ടതെന്ന് ഇഖ്ബാരിയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട വിദേശ പൗരന്മാരുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.

യമനില്‍ ഹൂതി അധീനതയിലുള്ള മേഖലകളില്‍ 2015 മാര്‍ച്ചില്‍ തുടങ്ങിയ വ്യോമാക്രമണം സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് സഖ്യസേന തുടരുന്നതിനിടെയാണ് ഹൂതികളുടെ പ്രത്യാക്രമണം. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ വിമതരും സര്‍ക്കാറും തമ്മില്‍ കുവൈത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ ഈ മാസം അവസാനിപ്പിച്ചതോടെ യമനിലെ ആക്രമണം സഖ്യസേന ശക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.