ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി പ്രസിഡൻറും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു മാതൃകാ പെരുമാറ്റച്ചട ്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവൻ ചന്ദ്രശേഖര റാവു ഓഫീസ് കം റസിഡൻസായി ഉപയോഗിക്കുന്നുവെന്നാണ് കോൺഗ്രസിശൻറ ആരോപണം. പലതവണ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പരാതിയിൽ പറയുന്നു.
പെരുമാറ്റച്ചട്ട പ്രകാരം സർക്കാർ വസതികളോ ബംഗ്ലാവുകളോ പാർട്ടി അധികാരികളോ സ്ഥാനാർഥികളോ ഉപയോഗിക്കരുത്. പ്രചാരണ ഓഫീസ് എന്ന നിലയിൽ ഒരു സ്ഥാനാർഥിക്കും സർക്കാർ വസതികൾ ഉപയോഗിക്കാൻ അനുവാദമില്ല.
തെരഞ്ഞെടുപ്പ് അജണ്ടയുമായി ബന്ധപ്പെട്ട യോഗങ്ങൾ ഇവിടെ വെച്ച് നടത്തുന്നതിനും അനുമതിയില്ല. എന്നാൽ ചന്ദ്ര ശേഖര റാവു ഈ നിയമം ലംഘിക്കുകയാണെന്നാണ് കോൺഗ്രസിൻറെ ആരോപണം. ഏപ്രിൽ 11നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.