കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് യുവാവ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്.
തുടർന്ന് മുറിച്ചെടുത്ത തലയും രക്തം പുരണ്ട കത്തിയുമായി ഇയാൾ പൊലീസിൽ കീഴടങ്ങി. സതി മൊണ്ടൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ബിമൽ മൊണ്ടലിനെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ മൂത്ത സഹോദരന്റെ ഭാര്യയാണ് കൊല്ലപ്പെട്ട യുവതി.
മുറിച്ചെടുത്ത തലയുമായി കുറച്ചു നേരം പ്രദേശത്ത് ചുറ്റിനടന്ന ശേഷം ഇയാൾ ബസന്തി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ‘കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ‘കീഴടങ്ങുമ്പോൾ അയാൾക്ക് യാതൊരു പശ്ചാത്താപവും തോന്നിയില്ല.
വെട്ടിമാറ്റിയ തലയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും അയാളുടെ കൈവശമുണ്ടായിരുന്നു. അയാളുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് സാധാരണ മാനസികാവസ്ഥയിലല്ല എന്നാണ്’- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിയും യുവതിയും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും സമീപ വാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.