ലഖ്നോ: ഉത്തർപ്രദേശിലെ ഹഥ്രസിൽ 19കാരിയായ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ചു. വീഡിയോ കോൺഫറൻസിലൂടെ പെൺകുട്ടിയുടെ പിതാവുമായാണ് യോഗി സംസാരിച്ചത്.
പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് പെൺകുട്ടിയുടെ പിതാവ് യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. കേസിൽ കർശന നടപടിയുണ്ടാകുമെന്നും ആവശ്യമായ സഹായങ്ങൾ പെൺകുട്ടിയുടെ കുടുംബത്തിന് ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവാസ്തി പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിർമിച്ച് നൽകുകയും കുടുംബത്തിലെ ഒരാൾക്ക് ജോലി ലഭ്യമാക്കുമെന്നും സംസ്ഥാന സർക്കാർ പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചു. സെപ്റ്റംബർ 14നാണ് െപൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായി അക്രമിച്ച് വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.