ലഖ്നൗ: രാജ്യത്തെ കോവിഡ് 19 വൈറസ് വ്യാപനത്തിെൻറ ഉത്തരവാദികൾ തബ്‌ലീഗ് ജമാഅത്താണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആജ് തക് ന്യൂസ് ചാനലിെൻറ ഇ-അജണ്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി. തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടവർ കൊറോണ വൈറസിെൻറ വാഹകരായി പ്രവർത്തിക്കുകയായിരുന്നുവെന്നും യോഗി ആരോപിച്ചു.
'തബ്‌ലീഗ് പ്രവര്‍ത്തകര്‍ ചെയ്ത പ്രവൃത്തി അപലപനീയമാണ്. അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍, ലോക്ക് ഡൗണിെൻറ ആദ്യഘട്ടത്തില്‍ തന്നെ കൊറോണയെ പിടിച്ചുകെട്ടാൻ രാജ്യത്തിന് കഴിയുമായിരുന്നു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തതിരിക്കുന്നത്. അവർക്ക് അതിന് സമാനമായ ശിക്ഷ തന്നെ നൽകണം. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 3,000 പേരാണ് ഉത്തര്‍പ്രദേശില്‍ എത്തിയതെന്നും' യോഗി പറഞ്ഞു.
അസുഖം വരുന്നത് കുറ്റമല്ല. പക്ഷെ കൊറോണ പോലൊരു രോഗം മറച്ചുവെക്കുന്നത് കുറ്റകരമാണ്. അത്തരത്തിൽ നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗി വ്യക്തമാക്കി. ഔദ്യോഗിക കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച രാവിലെ വരെ 2,328 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 654 പേർ രോഗമുക്തരായിട്ടുണ്ട്.
1000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ചുരുങ്ങിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തർ പ്രദേശിൽ മാർച്ച് തുടക്കത്തിലാണ് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിലവിൽ യു.പിയിൽ ആണ് ഏറ്റവും കൂടുതൽ റെഡ് സോണുകൾ ഉള്ളത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകൾ റെഡ്സോണിലും 36 ജില്ലകൾ ഒാറഞ്ച് സോണിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.