ഇന്ദോർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വിദ്വേഷ പരാമർശത്തിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ ബി.ജെ.പിയിൽനിന്ന് നിരവധി മുസ്ലിം നേതാക്കളും പാർട്ടി ഭാരവാഹികളും രാജിവെച്ചു. ബി.ജെ.പി റാവു നഗർ വൈസ് പ്രസിഡൻറ് സോനു അൻസാരി, മഹാറാണ പ്രതാപ് മണ്ഡൽ വൈസ് പ്രസിഡൻറുമാരായ ദാനിഷ് അൻസാരി, അമൻ മേമൻ, ഇേന്ദാർ മൈനോരിറ്റി സെൽ അംഗങ്ങളായ അനീസ് ഖാൻ, റിയാസ് അൻസാരി തുടങ്ങിയവരാണ് രാജിവെച്ചത്.
കഴിഞ്ഞദിവസം മധ്യപ്രദേശിലെ റാവുവിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് യോഗി വിദ്വേഷ പരാമർശം നടത്തിയത്. കോൺഗ്രസ് അലിയെ എടുത്തോെട്ട, നമുക്ക് ബജ്റംഗ്ബലി (ഹനുമാൻ) ഉണ്ടെന്നായിരുന്നു യോഗിയുടെ പ്രസ്താവന.വികസനം പോലുള്ള അടിസ്ഥാനവിഷയങ്ങൾ തൊടാതെ വർഗീയതയിൽ ഉൗന്നിയുള്ള ബി.ജെ.പി നേതാക്കളുടെ പ്രചാരണങ്ങൾ തങ്ങളെ സ്വന്തം സമുദായത്തിൽനിന്നും അകറ്റുകയാണെന്ന് രാജിവെച്ച നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലിംകളിൽ 90 ശതമാനവും വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പ് വരുത്തണമെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് സമുദായനേതാക്കേളാട് പറയുന്നതായ വിഡിയോ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.