ബുലന്ദ്ശഹർ കലാപം: മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് പൊലീസ് ഇൻസ്പെക്ടറെ കൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. ബുലന്ദ്ശഹറിലെ സ്യാന പൊലീസ് സ്റ്റേഷൻ ഹൗസ് ഒാഫിസറായ സുബോധ്കുമാർ ആണ് കൊല്ലപ്പെട്ടത്.

ഇടതുകണ്ണിന് സമീപം  വെടിയേറ്റതിനു പുറമെ മറ്റൊരു മുറിവും ഉണ്ടായിരുന്നു. കല്ലേറിൽ ഗുരുതര പരിക്കേറ്റ സിങ്ങിനു നേരെ അക്രമികൾ നിറെയാഴിക്കുകയായിരുന്നു. കൊലപാതകവും ആസൂത്രിതമെന്ന് ഡി.ജി.പി ഒ.പി സിങ് വ്യക്തമാക്കിയിരുന്നു.

2015ൽ ദാദ്രിയില്‍ ഗോ രക്ഷക ഗുണ്ടകൾ അഖ്‌ലാഖ് എന്നയാളെ തല്ലിക്കൊന്ന കേസിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ചതിൽ സുബോധ് സിങ് ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായിരുന്നു. വി.എച്ച്.പി നേതാവ് ഉപേന്ദ്ര യാദവ്, യുവമോർച്ച അംഗമായ ശിഖര്‍ അഗര്‍വാള്‍ തുടങ്ങി നാലു പേർ സംഭവത്തിൽ അറസ്റ്റിലായിരുന്നു.


Tags:    
News Summary - Yogesh Raj, Main Accused in Bulandshahr Cop's Murder, Arrested After 3 Days -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.