ബംഗളൂരു: അസം മോഡലിൽ ദേശീയ പൗരത്വപ്പട്ടിക തയാറാക്കാനുള്ള നീക്കത്തിൽനിന്ന് കർണ ാടക സർക്കാർ പിൻവാങ്ങുന്നു. പകരം, രേഖകളില്ലാതെയും വിസ കാലാവധി കഴിഞ്ഞും കർണാടകയി ൽ കഴിയുന്നവരുടെ വിവരം ശേഖരിക്കാനാണ് തീരുമാനം. ദേശീയ പൗരത്വപ്പട്ടിക തയാറാക്കു ന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പിന്മാറ്റം. പിടികൂടുന്ന അനധി കൃത താമസക്കാരെ പാർപ്പിക്കാൻ ബംഗളൂരു നെലമംഗലയിൽ തടവുകേന്ദ്രം ഒരുക്കിയിട്ടുണ്ട്. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ നേരത്തേ പ്രവർത്തിച്ചിരുന്ന ഒരു ഹോസ്റ്റലാണ് തടവുകേന്ദ്രമാക്കി മാറ്റിയത്.
ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥാപിച്ച കേന്ദ്രം ൈവകാതെ പ്രവർത്തനക്ഷമമാവും. അസമിലെ പോലെ കർണാടകയിലും ബംഗ്ലാദേശി കുടിയേറ്റക്കാരുണ്ടെന്നും ഇവരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും കേന്ദ്ര സർക്കാറുമായി ആലോചിച്ച് ദേശീയ പൗരത്വപ്പട്ടിക തയാറാക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു. അസമിലെ പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട നടപടികൾ രാജ്യവ്യാപകമായി പ്രതിഷേധം ക്ഷണിച്ചുവരുത്തിയതിനിടെയായിരുന്നു കർണാടകയുടെ ഇൗ നീക്കം.
എന്നാൽ, കർണാടക ആഭ്യന്തര വകുപ്പ് നിലപാട് മയപ്പെടുത്തിയത് പ്രതിഷേധങ്ങൾ ഒഴിവാക്കാനുള്ള തന്ത്രത്തിെൻറ ഭാഗമായാണെന്നാണ് വിലയിരുത്തൽ. അസം മാതൃകയിൽ ഒൗദ്യോഗിക പട്ടിക തയാറാക്കുന്നില്ലെന്ന് പറയുേമ്പാഴും അനൗദ്യോഗികമായി പട്ടിക ഒരുക്കാനുള്ള നീക്കമായാണ് ഇതിനെ മനുഷ്യാവകാശ പ്രവർത്തകരടക്കമുള്ളവർ കാണുന്നത്. അനധികൃത കുടിയേറ്റക്കാരെയും അനധികൃത താമസക്കാരെയും കണ്ടെത്താൻ സഹായിക്കുന്ന പൗരത്വ വിവരശേഖരണം നടത്തുകയും സർക്കാർ അത് ൈകവശം വെക്കുകയും ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞദിവസം പറഞ്ഞത്.
അനധികൃത താമസക്കാർക്കായി ഒരുക്കിയ നെലമംഗലയിലെ തടവുകേന്ദ്രം കർണാടക സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലോ ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഒാഫിസിന് കീഴിലോ ആവും പ്രവർത്തിക്കുക. വിസ കാലാവധി കഴിഞ്ഞും 800ഒാളം വിദേശികൾ കർണാടകയിൽ തങ്ങുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. കുടിയേറ്റക്കാരുടെയും അനധികൃത താമസക്കാരുടെയും പരിശോധനയും നാടുകടത്തലും ദൈർഘ്യമേറിയ നടപടിക്രമങ്ങളാണെന്നും പിടിയിലാകുന്നവരെ നടപടികൾ പൂർത്തിയാവുന്നതുവരെ ബംഗളൂരു നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ഇൗ കേന്ദ്രത്തിൽ പാർപ്പിക്കാനുമാണ് തീരുമാനം. കെട്ടിടത്തിനു പുറത്ത് കൂറ്റന്‍ മതിലുകളും ഇരുമ്പ് ബാരിക്കേഡുകളും തീര്‍ത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.