ബംഗളൂരു: കർണാടകയിൽ അധികാരം പിടിക്കാൻ ബി.ജെ.പി പയറ്റിയ ‘ഒാപറേഷൻ താമര’യുടെ രണ്ടാം ഭാഗത്തിന് വൻ തിരിച്ചടി. കേവല ഭൂരിപക്ഷം തികക്കാൻ ബി.ജെ.പി നേതാക്കൾ കോടികൾ വാഗ്ദാനംചെയ്ത് എം.എൽ.എമാരെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിെൻറ അഞ്ച് ശബ്ദരേഖകൾ പുറത്തുവന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി. ശബ്ദരേഖകളിൽ കേന്ദ്ര, സംസ്ഥാന നേതാക്കൾ ഉൾപ്പെട്ടതോടെ ബി.ജെ.പിയുടെ പൊയ്മുഖം അഴിഞ്ഞുവീഴുന്ന കാഴ്ചക്ക് കൂടിയാണ് കർണാടക സാക്ഷിയായത്.
ശബ്ദരേഖകൾ കൃത്രിമമാണെന്ന് തൽക്കാലം പ്രതികരിക്കുക മാത്രമാണ് ബി.ജെ.പി നേതാക്കൾ. യെദിയൂരപ്പയും ജനാർദന റെഡ്ഡിയും ബി. ശ്രീരാമുലുവും ചേർന്ന് നടത്തിയ ‘ഒാപറേഷൻ താമര’ ഒന്നാംഭാഗം 2008ൽ വിജയം കണ്ടപ്പോൾ, 10 വർഷങ്ങൾക്കിപ്പുറം ഇതേ ത്രയം ആസൂത്രണംചെയ്ത രണ്ടാംഭാഗം ഒറ്റ ദിവസത്തിനുള്ളിൽ കൂമ്പടഞ്ഞു. വിശ്വാസ വോെട്ടടുപ്പ് ഉടൻ നടത്തണമെന്ന സുപ്രീംകോടതി ഇടപെടലാണ് കുടിലതന്ത്രങ്ങൾക്ക് വൻ തിരിച്ചടിയായത്. 10ഒാളം കോൺഗ്രസ് എം.എൽ.എമാരെയാണ് ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി കണ്ടുവെച്ചിരുന്നത്. മുമ്പ് ബി.ജെ.പി ബന്ധമുണ്ടായിരുന്നവരും ലിംഗായത്ത് സമുദായത്തിൽപെട്ടവരുമായിരുന്നു ഇവർ. എന്നാൽ, ഇതിൽ ആനന്ദ് സിങ്ങിനെയും പ്രതാപ്ഗൗഡ പാട്ടീലിനെയും മാത്രമാണ് അൽപനേരമെങ്കിലും ബി.ജെ.പിക്ക് പിടിച്ചുനിർത്താനായത്.
കോൺഗ്രസിെൻറ നിയുക്ത എം.എൽ.എമാരുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു, സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ, ഖനന അഴിമതി കേസ് നേരിടുന്ന ഗലി ജനാർദന റെഡ്ഡി, റെഡ്ഡിയുടെ അനുയായി ബി. ശ്രീരാമുലു, യെദിയൂരപ്പയുടെ മകനും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബി.വൈ. വിജയേന്ദ്ര എന്നിവർ സംസാരിക്കുന്ന നാല് ശബ്ദരേഖകളാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലുമായി കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടത്. കോടികളുടെ വാഗ്ദാനവും മന്ത്രിപദവിയും എം.എൽ.എമാർ നിരസിക്കുന്നതും സംഭാഷണങ്ങളിലുണ്ട്.
വെള്ളിയാഴ്ച രാത്രി ജനാർദന റെഡ്ഡി റായ്ച്ചൂർ റൂറൽ എം.എൽ.എ ബസനഗൗഡ ദെഡ്ഡലിനോട് വിലപേശുന്ന ഫോൺ സംഭാഷണമാണ് കോൺഗ്രസ് ആദ്യം പുറത്തുവിട്ടത്.
ഒാഫർ സ്വീകരിച്ചാൽ നിലവിലുള്ള സ്വത്തിെൻറ നൂറിരട്ടി ലഭിക്കുെമന്ന് റെഡ്ഡി സൂചന നൽകി. ബി.െവെ. വിജയേന്ദ്ര ഒരു കോൺഗ്രസ് എം.എൽ.എയുടെ ഭാര്യയെ ഫോണിൽ വിളിച്ച് ഭർത്താവ് ബി.ജെ.പിക്ക് പിന്തുണ നൽകിയാൽ 15 കോടിയും മന്ത്രിപദവും നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ ശനിയാഴ്ച വി.എസ്. ഉഗ്രപ്പ എം.എൽ.സിയാണ് പുറത്തുവിട്ടത്. പിന്നാലെ, കോൺഗ്രസ് ഹിരേകുരു എം.എൽ.എ ബി.സി. പാട്ടീലുമായി യെദിയൂരപ്പയും ശ്രീരാമുലുവും മുരളീധർറാവുവും നടത്തുന്ന വിലപേശലിെൻറ ഫോൺ രേഖയും കോൺഗ്രസ് പുറത്തുവിട്ടു. കേവലഭൂരിപക്ഷം കീറാമുട്ടിയാണെന്നറിഞ്ഞിട്ടും യെദിയൂരപ്പയുടെ പിടിവാശിക്ക് മുന്നിൽ കീഴടങ്ങിയ ബി.ജെ.പി കേന്ദ്രനേതൃത്വം ഇൗ ആരോപണങ്ങളെ പ്രതിരോധിക്കാൻ പാടുപെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.