ന്യൂഡൽഹി: കർഷകർ കടുത്ത പ്രതിസന്ധി നേരിടുേമ്പാൾ, അവരുടെ കടങ്ങൾ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ വിടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന ്ധി. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിന് മോദിസർക്കാറിൽ സമ്മർദം മുറുക്കുന്നത ിന് കോൺഗ്രസ് കർഷകർക്കൊപ്പം പ്രവർത്തിക്കുമെന്ന് രാഹുൽ പറഞ്ഞു. മധ്യപ്രദേശിൽ കോൺഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിനെ പരാമർശിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇതേേപാലെ ചെയ്യാൻ രാഹുൽ കേന്ദ്രത്തെ വെല്ലുവിളിച്ചു.
അനിൽ അംബാനി അടക്കം രാജ്യത്തെ 15 പ്രമുഖ വ്യവസായികളുടെ വായ്പകൾക്കും കിട്ടാക്കടത്തിനും നേരെ കണ്ണടച്ചിരിക്കുകയാണ് സർക്കാർ. അവരുടെ മൂന്നര ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. എന്നാൽ, നാലര വർഷത്തിനിടയിൽ കർഷകരുടെ പ്രയാസങ്ങൾ നീക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. ഒരുരൂപ പോലും എഴുതിത്തള്ളിയിട്ടില്ല. 2019ൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദേശീയതലത്തിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളും.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ കോൺഗ്രസിെൻറ വിജയം ജനങ്ങളുടെ വിജയമാണ്. കോർപറേറ്റ് വ്യവസായികളും കർഷക, ദുർബല വിഭാഗങ്ങളുമായുള്ള പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നത്. നോട്ട് അസാധുവാക്കിയ നടപടി ലോകത്തിലെത്തന്നെ ഏറ്റവും വലിയ കുംഭകോണമാണെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.