പരാതി നൽകാനെത്തിയ യുവതിയെ എസ്.ഐ ഉൾപ്പെട്ട സംഘം കൂട്ടബലാത്സംഗം ചെയ്തു

ഛണ്ഡീഗഡ്: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയെ എസ്.ഐയും സംഘവും കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഹസൻപൂർ പൊലീസ് പരിധിയിലാണ് സംഭവം. സംഭവത്തിൽ ഹസൻപൂർ സബ് ഇൻസ്പെക്ടർ ശിവ് ചരൺ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജൂലൈ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിനെതിരെ പരാതി നൽകാനായിരുന്നു യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി സ്വീകരിക്കാൻ വിസമ്മതിച്ച ശിവ ചരൺ യുവതിയോട് തന്‍റെ സഹായിയായ ബില്ലിക്കൊപ്പം മറ്റ് സുഹൃത്തുക്കളായ നിരഞ്ജൻ, ഭീമ എന്നിവർ കാത്തുനിൽക്കുന്ന വയലിലേക്ക് പോകാൻ ആവശ്യപ്പെട്ടു. പിന്നീട് ഇവർ മൂന്ന് പേരും യുവതിയെ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി.

പിന്നീട് നാല് പേരും ചേർന്ന് യുവതിയെ പൽവാലിലെ ഇവരുടെ സുഹൃത്തായ ശാന്തി എന്ന സ്ത്രീയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും രാത്രി അവിടെ തടഞ്ഞുവെച്ച ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം യുവതിയെ ബിജേന്ദ്ര എന്ന് പേരുള്ള മറ്റൊരാൾക്ക് വിറ്റു. എസ്.ഐയുടെ സാന്നിധ്യത്തിൽ ബിജേന്ദ്രയും ഇയാളുടെ സഹോദരി ഭർത്താവായ ഗജേന്ദ്രയും ചേർന്ന് വീണ്ടും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളിലൊരാളുടെ ഫോൺ കിട്ടിയതോടെ യുവതി പൊലീസിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. 

Tags:    
News Summary - women who came to file complaint allegedly gangraped by 7 including SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.