ചെന്നൈ: ജാമ്യത്തിലിറങ്ങി ഒളിവിൽപോയ വനിത മാവോവാദി നേതാവ് ചെന്നൈ പൂന്തമല്ലി പ്രത ്യേക കോടതിയിൽ നാടകീയമായി കീഴടങ്ങി. സി.പി.െഎ (മാവോയിസ്റ്റ്) സെക്രട്ടറി ജെ. വിവേക് എന്ന കുമാറിെൻറ ഭാര്യയും ഹൈദരാബാദ് ഗഡിഅന്നാരം സ്വദേശിനിയുമായ സത്യമാരിയാണ് (43) പ്രതി.
2002 മുതൽ 10 വർഷം ജയിലിലായിരുന്നു. 2012 േമയിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. 2017 ജൂലൈ മൂന്നിന് ഹൈദരാബാദ് ട്രെയിനിൽ യാത്രചെയ്യവെ ഇൗറോഡ് റെയിൽവേ സ്റ്റേഷനിൽവെച്ച് ആന്ധ്ര സ്പെഷൽ ഇൻറലിജൻസ് ബ്രാഞ്ച് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
മാസങ്ങൾക്കുശേഷം ഇവർ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. നന്ദിഗ്രാം സംഭവത്തിൽ സി.പി.െഎ (മാവോവാദി) സംഘടനയുടെ വസ്തുതാന്വേഷണ സമിതിയിലെ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.