മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. താനെയിലെ ഭയന്ദർ ഈസ്റ്റിലാണ് പ്രഭാത ഭക്ഷണത്തിൽ ഉപ്പ് കൂടിയെന്ന കാരണത്താൽ നിലേഷ് ഘാഗ് എന്നയാൾ ഭാര്യയെ കൊന്നത്. നിർമ്മല [40] ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം രാവിലെ 9:30 മണിയോടെ നിലേഷ് ഭാര്യയെ നീളമുള്ള തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യ പാകം ചെയ്ത കിച്ചടിയിൽ ഉപ്പിന്‍റെ അംശം കൂടിയതിൽ പ്രകോപിതനായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പടെുത്തിയതായി മീരാ ഭയന്ദർ-വസായ് വിരാർ പൊലീസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്കായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കൊലപാതക കുറ്റം ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.