ജലന്ദർ: പഞ്ചാബിലെ ജലന്ദറിൽ സ്ത്രീ ഭർത്താവിെൻറ ജനനേന്ദ്രിയം ഛേദിച്ച് ടോയ്ലറ്റിലിട്ടു. ഭർത്താവിന് വിവാഹേതര ബന്ധമുെണ്ടന്ന സംശയത്തെ തുടർന്നാണ് സ്ത്രീ അറ്റകൈ പ്രയോഗിച്ചത്.
േജാഗിന്ദർ നഗർ സ്വേദശിയായ ആസാദ് സിങ്ങിനെയാണ് ഭാര്യ സുഖ്വന്ത് കൗർ ആക്രമിച്ചത്. പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആസാദ് ഗുരുതരാവസ്ഥതയിലാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആസാദ് സിങ് ഉറങ്ങുേമ്പാൾ ഭാര്യ വടികൊണ്ട് ഇയാളുടെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം ജനനേന്ദ്രിയം ഛേദിച്ച് ടോയ്ലറ്റിൽ കളഞ്ഞു. എന്നാൽ രക്ത പ്രവാഹം അനിയന്ത്രിതമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആസാദ് സിങ്ങിെൻറ പിതാവിെൻറ പരാതിയിൽ സുഖ്വന്ത് കൗറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.