പെൺകുഞ്ഞ് ജനിച്ച ശേഷം യുവതിക്ക് നേരെ സ്ത്രീധന പീഡനം

പാട്യാല: പഞ്ചാബിലെ പാട്യാലയിൽ യുവതിയെ സ്ത്രീധന പീഡനത്തിനിരയാക്കുന്നതിെൻറ വിഡിയോ  സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഭർതൃ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിക്കുന്നത്. പെൺകുട്ടിക്ക് ജൻമം നൽകി, സ്ത്രീധനം നൽകയില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പീഡനം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പൊലീസ് മൂന്നു പേർക്കെതിരെ കേസെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മീന കശ്യപ് എന്ന യുവതിക്കാണ് പീഡനം ഏറ്റത്. ദൽജിത് സിങ്ങിനെയാണ് ഇവർ വിവാഹം ചെയ്തിരുന്നത്. പെൺകുഞ്ഞിന് ജൻമം നൽകിയതോെട ഇവരെ ഭർതൃകുടംബം അംഗീകരിച്ചില്ല. അതിനു ശേഷം സ്ത്രീധനത്തിെൻറ പേരിൽ ശല്യപ്പെടുത്താൻ തുടങ്ങി. അതോടെ മീനയും ദൽജിതും അകന്നു താമസിക്കാനും ആരംഭിച്ചു. അതിനിടെയാണ് ദൽജിതിെൻറ സഹോദരനും സുഹൃത്തുക്കളും മീനയെ ക്രൂരമായി മർദ്ദിച്ചത്. ഹോക്കിസ്റ്റിക്കുകൾ ഉപയോഗിച്ചായിരുന്നു മർദനം.

കുടംബപ്രശ്നങ്ങളെ കുറിച്ച് നേരത്തെ പരാതി നൽകിയിരുന്നെന്നും എന്നാൽ പൊലീസ് ശ്രദ്ധിച്ചില്ലെന്നും മീനയുടെ പിതാവ് പറഞ്ഞു. വിവാഹത്തിനു ശേഷം രണ്ട് വർഷം കഴിഞ്ഞാണ് പെൺകുഞ്ഞ് ജനിച്ചത്. അതിനു ശേഷം ഏഴുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങിെയന്നും പിതാവ് പറയുന്നു. പൊലീസ് കേസെടുത്തത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Tags:    
News Summary - woman beaten up for dowry -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.