ലഖ്നോ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി– കോൺഗ്രസ് സഖ്യമില്ലായിരുന്നെങ്കിൽ 300 സീറ്റിലധികം നേടാൻ ബി.ജെ.പിക്ക് കഴിയുമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. യു.പിയിൽ പാർട്ടി കടുത്ത മത്സരമാണ് നേരിടുന്നത്. ക്രമസമാധാന പാലനത്തിൽ അഖിലേഷ് സർക്കാറിനെതിരെ ശക്തമായ ജനവികാരമാണുള്ളത്. മുഖ്യമന്ത്രിയെന്ന നിലക്ക് സംസ്ഥാനത്തിെൻറ വികസനമായി അദ്ദേഹത്തതിന് ചൂണ്ടിക്കാണിക്കാനുള്ളത് ഒരു ദേശീയപാതമാത്രമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം വർഗീയമായി ചിത്രീകരിക്കുകയുണ്ടായി. എന്നാൽ ഒരിടത്തും ജാതിയുടെയോ മതത്തിെൻറയോ പേരിൽ വിവേചനമുണ്ടാകാൻ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുവരെയുള്ള പൊതുജീവിതത്തിൽ താൻ ജാതി–മത രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഒരു ജാതിയെയോ മതവിഭാഗത്തെയോ വോട്ട് ബാങ്ക് എന്ന രീതിയിൽ പ്രത്യേകമായി പരിഗണിച്ചിട്ടില്ല. പ്രധാനമന്ത്രി തെൻറ പ്രസംഗത്തിലൂടെ യു.പിയിലെ ജനങ്ങളെ മതത്തിെൻറ പേരിൽ ധ്രുവീകരിക്കാൻ ശ്രമം നടത്തിയെന്ന വാദം അസംബന്ധമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
നോയിഡയിൽ സ്ഥാനാർഥിയായ മകൻ പങ്കജ് സിങ് വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാൽ പ്രചരണത്തിനായി ഇറങ്ങിയിട്ടില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.