യുവാക്കളിൽ കോവിഡ് വൈറസ് അപകടകാരിയാകുമോ. ഇല്ല എന്നാണ് ഗവേഷകർ പൊതുവെയും കരുതുന്നത്. എന്നാൽ, ഇൗ ധാരണക്ക ് വിരുദ്ധമായി നിരവധി മരണങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. ആരോഗ്യവും ശാരീരിക ക്ഷമതയുമുള്ള യുവാക്കൾ വരെ കോവ ിഡിെൻറ പിടിയിലമരുന്നത് എന്തുകൊണ്ടാകും. കൃത്യമായ ഉത്തരത്തിലേക്ക് ആർക്കും എത്താനായിട്ടില്ലെങ്കിലും ചി ല പ്രധാന സാധ്യതകൾ ഗവേഷകർ ഇപ്പോൾ പരിശോധിക്കുന്നുണ്ട്.
തിരിച്ചറിയപ്പെടാതെ പോയ മറ്റു ആരോഗ്യ പ്രശ്ന ങ്ങൾ കോവിഡ് ബാധയോട് കൂടി രൂക്ഷമാകുന്നതാണ് ചില യുവാക്കളിൽ അപകടകരമാകുന്നത്. ഇതല്ലാത്ത കാരണങ്ങളാലും കോവിഡ് ബാധിക്കുന്ന യുവാക്കൾ ഗുരുതര അവസ്ഥകളിലേക്കും മരണത്തിലേക്കും എത്തുന്നുണ്ട്.
രോഗിയിൽ എത്തിപ്പെടുന്ന വൈറസിെൻറ അളവും രോഗിയുടെ ജനിതക ഘടനയുമൊക്കെ അപകടത്തിെൻറ തോതിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. ‘വ്യക്തികളുടെ ജനിതക ഘടനയും അതിെൻറ പ്രത്യേകതയും കോവിഡ് ഉണ്ടാക്കുന്ന രോഗത്തിെൻറ രൂക്ഷതയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. മറ്റു വൈറസുകളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നുണ്ട്’ -ലണ്ടൻ ഇംപീരിയൽ കോളജിലെ വൈറോളജിസ്റ്റ് മിഷേൽ സികിന്നർ പറയുന്നു. വൈറസ് കാരണമായ പുണ്ണ് പോലുള്ള ചില രോഗങ്ങൾ ചിലരിൽ കടുത്ത പ്രയാസങ്ങൾ ഉണ്ടാക്കുന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടികാണിക്കുന്നു.
സസക്സ് യൂനിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റ് ആലിസൺ സിൻക്ലയർ പറയുന്നത് രോഗിയുടെ ശരീരത്തിൽ എത്തുന്ന വൈറസിെൻറ അളവ് രോഗത്തിെൻറ രൂക്ഷത വർധിപ്പിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണെന്നാണ്. ലണ്ടൻ സ്കൂൾ ഒാഫ് ഹൈജീൻ ആൻഡ് ട്രോപിക്കൽ മെഡിസിനിലെ എഡ്വാർഡ് പാർക്കറും ഇതേ അഭിപ്രായം പങ്കുവെക്കുന്നു. ചൈനയിൽ രൂക്ഷമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരിൽ വൈറസിെൻറ അളവും കൂടുതലായിരുന്നു എന്നത് ഒരു സൂചനയാണെന്ന് അദ്ദേഹം പറയുന്നു.
കോവിഡ് വൈറസ് ബാധിക്കുന്നു എന്നതിലുപരി ഏത് അളവിൽ ബാധിക്കുന്നു എന്നതും പ്രാധാന്യം ഉള്ളതാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. രോഗലക്ഷണം ഉള്ളവർ സാമൂഹിക സമ്പർക്കം കർശനമായി ഒഴിവാക്കിയില്ലെങ്കിൽ മറ്റുള്ളവരിലേക്ക് പടരുന്നത് പോലെ തന്നെ രോഗത്തിെൻറ തീവ്രത വർധിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.