ജ്യോതിപ്രിയോ മല്ലിക് 

ബി.ജെ.പി എം.പി പങ്കെടുത്തു; ഗാന്ധി രക്തസാക്ഷിത്വ വാർഷിക ചടങ്ങിൽനിന്ന് ബംഗാൾ മന്ത്രി ഇറങ്ങിപ്പോയി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരക്പുരിൽ സംഘടിപ്പിച്ച ബാപ്പുജി രക്തസാക്ഷിത്വ ചടങ്ങിൽ ബി.ജെ.പി എം.പിക്കൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് മന്ത്രി ഇറങ്ങിപ്പോയി. ബി.ജെ.പിയിലെ അർജുൻ സിങ് വേദിയിലെത്തിയതോടെയാണ് വനംമന്ത്രി ജ്യോതിപ്രിയോ മല്ലിക് ഇറങ്ങിപ്പോയത്.

'പ്രഫഷനൽ കൊലയാളി അരികിൽ നിൽക്കുമ്പോൾ വേദിയിലിരിക്കാനാവില്ലെന്നും അവിടെനിന്നിറങ്ങി സദസ്സിൽ തുടരുകയായിരുന്നുവെന്നുമാണ് ഇതേക്കുറിച്ച് മന്ത്രിയുടെ പ്രതികരണം. ശനിയാഴ്ച ബാരക്പുരിൽ തൃണമൂൽ നേതാവ് ഗോപാൽ മജുംദാർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

അർജുൻ സിങ്ങാണ് കൊലപാതക സൂത്രധാരനെന്നാണ് തൃണമൂൽ ആരോപണം. സംഭവത്തിൽ ബി.ജെ.പി നേതാവ് ബിജോയ് മുഖോപാധ്യായ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി മല്ലികിന്റെ നടപടി.

Tags:    
News Summary - West Bengal minister leaves podium at Gandhi death anniversary function in protest against presence of BJP MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.