കൊല്‍ക്കത്ത: ലോക്ഡൗൺ കാലയളവിൽ ഹോം ഡെലിവറി സംവിധാനം വഴി മദ്യ വിതരണം നടത്താന്‍ ആലോചിച്ച് പശ്ചിമ ബംഗാള്‍ സര് ക്കാര്‍. എക്‌സൈസ് ഡയറക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാജമദ്യ വില്‍പ്പനക്ക് തടയിടാന്‍ ഈ തീരുമാനത്തിന് കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.
പൊലീസ് സ്റ്റേഷന്‍ വഴി റിട്ടെയില്‍ കച്ചവടക്കാര്‍ക്ക് ഡെലിവറി നടത്തുന്നതിന് വേണ്ടിയുള്ള പാസ് നല്‍കും. ഉപഭോക്താക്കള്‍ക്ക് മദ്യത്തിന് വേണ്ടി ഷോപ്പുകളെ ഫോണിൽ ബന്ധപ്പെടാം. ഒാരോ മദ്യഷാപ്പിനും നിശ്ചിത എണ്ണം പാസാണ് പൊലീസ് സ്റ്റേഷൻ വഴി വിതരണം ചെയ്യുക.
അതേസമയം, ബംഗാൾ ചീഫ് സെക്രട്ടറി രാജീവ് സിൻഹ വാർത്ത നിഷേധിച്ച് രംഗത്തെത്തി. സർക്കാർ അത്തരത്തിലൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.