കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് പശ്ചിമ ബംഗാൾ നിയമസഭ പ്രമേയം പാസാക്കും. ഉച്ചക്ക് രണ്ട് മണിക ്ക് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ് പ്രമേയം പാസാക്കുക. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത് സംസ്ഥാനമാകും പശ്ചിമ ബംഗാൾ. പ്രമേയത്തിന് മുഴുവൻ പാർട്ടികളുടേയും പിന്തുണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി മമത ബാനർജി അഭ്യർഥിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമായിരുന്നു. കേരളത്തിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി.
മമത ബാനർജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാൾ പ്രമേയം പാസാക്കാത്തതിനെ സി.പി.എം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമ ബംഗാൾ പ്രമേയം പാസാക്കാനൊരുങ്ങുന്നത്. ദേശീയ പൗരത്വ പട്ടികക്കെതിരെ കഴിഞ്ഞ സെപ്തംബറിൽ തൃണമൂൽ കോൺഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ കോൺഗ്രസും സി.പി.എമ്മും പിന്തുണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.