കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി എം.എൽ.എയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ദിൻജാപുർ ജില്ലയിലെ ഹെമ്താബാദ് മണ്ഡലത്തിലെ എം.എൽ.എയായ േദബേന്ദ്ര നാഥ് റായിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വീടിനുള്ളിലായിരുന്നു മൃതദേഹം.
എം.എൽ.എയെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിതൂക്കുകയായിരുന്നുവെന്ന് പാർട്ടി നേതൃത്വവും കുടുംബാംഗങ്ങളും ആരോപിച്ചു. മൃതദേഹം റായിഗഞ്ച് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകു എന്ന് പൊലീസ് അറിയിച്ചു.
2019ലാണ് ദേബേന്ദ്ര നാഥ് റോയ് ബി.ജെ.പിയിലെത്തിയതെന്നും അദ്ദേഹത്തിേൻറത് കൊലപാതകമാണെന്നാണ് വിലയിരുത്തലെന്നും പശ്ചിമബംഗാൾ ബി.ജെ.പി ട്വീറ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.