ഹൈദരാബാദ്: ട്രെയിൻ ടോയ്ലെറ്റിലെ വെള്ളം ചായയിൽ കലർത്തി യാത്രക്കാർക്ക് വിതരണം ചെയ്തതിന് ഒരു ലക്ഷം രൂപ പിഴയടക്കാൻ റെയിൽവേ ബോർഡ് ഉത്തരവ്. ട്രെയിനിൽ ചായ വിതരണം ചെയ്യുന്ന കരാറുകാരൻ ആന്ത്ര പ്രദേശുകാരൻ പി. ശിവപ്രസാദിനാണ് പിഴ.
കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസ്സിലായിരുന്നു സംഭവം. ചായയുടെയും കാപ്പിയുടെയും പാത്രങ്ങളെടുത്ത് വിൽപനക്കാരൻ ടോയ്ലെറ്റിൽ നിന്നും പുറത്തേക്ക് വരുന്നതും ചായപ്പാത്രത്തിലേക്ക് വെള്ളം പകരുന്നതുമായ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിലൂടെ വൈറൽ ആയതോടെയാണെന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.
ശിവപ്രസാദിന്‍റെ കീഴിൽ ജോലി ചെയ്യുന്നവരാണ് വൃത്തിഹീനമായ പ്രവർത്തി ചെയ്തത്. അതേസമയം വിൽപനക്കാരെൻറ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ അംഗീകൃത വിൽപനക്കാരല്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.