മുംബൈ: രുചിയില്ലാത്ത ഭക്ഷണം കഴിക്കാൻ നൽകിയതിന്‍റെ വിരോധത്തിൽ ഹോട്ടൽ മാനേജരെയും സഹപ്രവർത്തകനെയും ജീവനക്കാരൻ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിൽ മീര റോഡിലെ ഹോട്ടലിലാണ് സംഭവം. പ്രതി കല്ലു യാദവിനെ (35) പൊലീസ് പിടികൂടി.
ഹോട്ടലിലെ മാനേജരായ ഹരീഷ് ഷെട്ടി (42), ക്ലീനിങ് ജീവനക്കാരനായ നരേഷ് പണ്ഡിറ്റ് (53) എന്നിവരെയാണ് വെയിറ്ററായ കല്ലു യാദവ് കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മാനേജരായ ഹരീഷ് ഷെട്ടി കല്ലു യാദവിന് രുചിയില്ലാത്ത ഭക്ഷണമായിരുന്നു കഴിക്കാൻ കൊടുക്കാറ്. ഇതിൽ ഇയാൾ കുപിതനായിരുന്നു. ഇതോടെ ഹരീഷ് ഷെട്ടിയെയും മറ്റൊരു ജീവനക്കാരനായ നരേഷ് പണ്ഡിറ്റിനെയും ഇല്ലാതാക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
മേയ് 30ന് രാത്രി ഇരുവരും ഉറങ്ങിക്കിടക്കുമ്പോൾ കല്ലു യാദവ് മൺവെട്ടി കൊണ്ട് ഇവരെ കൊലപ്പെടുത്തി. ശേഷം മൃതദേഹം ഹോട്ടലിലെ കുടിവെള്ള ടാങ്കിൽ കൊണ്ടിട്ടു. വെള്ളിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊലക്ക് ശേഷം കല്ലു യാദവ് മറ്റൊരു ഹോട്ടലിൽ ജോലി തുടങ്ങി. ഇവിടെ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2013ൽ കൊൽക്കത്തയിൽ നടന്ന കൊലപാതകത്തിൽ പ്രതിയായ കല്ലു യാദവ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.