ന്യൂഡൽഹി: ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ 11.31 ശതമാനമാണ് പോളിങ്. ഏഴാംഘട്ടത്തിലും വോട്ടെടുപ്പ് മന്ദഗതിയിലാണ്.
രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഒമ്പത് മണിവരെയുള്ള പോളിങ് ശതമാനമാണിത്. 543 ലോക്സഭ മണ്ഡലങ്ങളിൽ അവശേഷിക്കുന്ന 57 എണ്ണത്തിലേക്കാണ് അവസാനഘട്ടവോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
ബിഹാർ-10.58, ചണ്ഡീഗഢ്-11.64, ഹിമാചൽ പ്രദേശ്-14.35, ഝാർഖണ്ഡ്-12.15, ഒഡിഷ-7.69, പഞ്ചാബ്-9.64, ഉത്തർപ്രദേശ്-12.94, പശ്ചിമബംഗാൾ-12.63 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.