മുംബൈ: പരസ്പരം വെല്ലുവിളിച്ചും വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍. കശ്മീരിെൻറ പ്രത്യേക പദവിയും മുത്തലാഖും തിരിച്ചുകൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ ഉൾപ്പെടുത്താന്‍ ജല്‍ഗാവില്‍ നടന്ന ബി.ജെ.പി റാലിയില്‍ നരേന്ദ്ര മോദി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.
എന്നാൽ, തൊഴില്‍ എവിടെയെന്ന് ചോദിക്കുന്ന യുവാക്കളോട് ചന്ദ്രനിലേക്ക് നോക്കാനാണ് മോദി സര്‍ക്കാര്‍ പറയുന്നതെന്ന് ലാതൂരിലെ കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ഇതുവരെ ചിന്തിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കല്‍. ഇത്രയും കാലം കശ്മീരില്‍ വിഘടന, ഭീകര വാദങ്ങൾ മാത്രമായിരുന്നു. സ്ത്രീ, ദലിത് തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമന ശ്രമവും ഇല്ലായിരുന്നു. ഇന്ന് ‘ഭഗവാന് വാല്മീകി’ക്കു മുന്നില്‍ വണങ്ങി പറയാനാകും ഇനി എനിക്ക് വാല്മീകി സമുദായത്തിലെ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കാനാകും.
മുത്തലാഖ് ബില്ലിലൂടെ മുസ്ലിം ഉമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നല്കിയ വാക്കാണ് പാലിച്ചത്-മോദി പറഞ്ഞു. കശ്മീര്‍, ചന്ദ്രയാന്‍ തുടങ്ങിയ വിഷയങ്ങളില്‍ വാചാലമാകുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ സാരമായി ബാധിച്ച പ്രശ്നങ്ങളില്‍ മൗനം പാലിക്കുന്നതായി രാഹുല്‍ ആരോപിച്ചു. തൊഴില്‍ ചോദിക്കുന്ന യുവാക്കളോട് ചന്ദ്രനിലേക്ക് നോക്കാനാണ് പറയുന്നത്.
15 കോര്‍പറേറ്റുകളുടെ 5.5 ലക്ഷം കോടി രൂപ കടം എഴുതിത്തള്ളിയതിനെ മാധ്യമങ്ങള്‍ ചോദ്യംചെയ്യുന്നില്ല. ജി.എസ്.ടി, നോട്ട് നിരോധനം വഴി പാവങ്ങളില്‍നിന്ന് പണം ചോര്‍ത്തി കോര്‍പറേറ്റുകള്‍ക്ക് കൊടുത്തതായും രാഹുല്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.