ലഖ്നോ: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നടപടിക്കെതിരെ ജല സത്യാഗ്രഹവുമായി ഗ്രാമീണർ. ലഖിംപുർ ജില്ലയിലെ ഹാട്വ ഗ്രാമത്തിലെ ജനങ്ങളാണ് യോഗിക്കെതിരെ ജല സത്യാഗ്രഹം നടത്തിയത്. ഘാർഗ്ര നദിയിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നായിരുന്നു പ്രതിഷേധം.
വ്യാഴാഴ്ചയാണ് വ്യത്യസ്തമായ സമരപരിപാടിക്ക് ഗ്രാമീണർ തുടക്കം കുറിച്ചത്. പിന്നീട് അധികൃതർ നടത്തിയ ചർച്ചകളെ തുടർന്ന് സമരം താൽകാലികമായി പിൻവലിച്ചു. 24 മണിക്കൂറിനുള്ളിൽ പ്രളയബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കാമെന്ന് അധികൃതർ നൽകിയ ഉറപ്പിലാണ് ഗ്രാമീണർ സമരത്തിൽ നിന്ന് പിൻമാറി . ഉറപ്പ് ലംഘിച്ചാൽ സമരം വീണ്ടും ആരംഭിക്കുമെന്ന് ഗ്രാമീണർ മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച പ്രളയബാധിത പ്രദേശങ്ങളിൽ യോഗി ആദിത്യനാഥ് സന്ദർശനം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ സന്ദർശനം പിന്നീട് റദ്ദാക്കുകയായിരുന്നു. കിഴക്കൻ ഉത്തർപ്രദേശിലെ ഗോരഖ്പുർ, മഹാരാജഗനി,ലഖിംപുർ എന്ന പ്രദേശങ്ങെളല്ലാം വെള്ളത്തിനടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.