???????????? ????????? ???? ????? ????????????????? ???????????? ?????????

രാജസ്ഥാനിൽനിന്ന് 300 ബസുകളിൽ വിദ്യാർഥികളെ തിരിച്ചെത്തിച്ച് യോഗി

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ വ്യാപനം തടയാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച േലാക്ഡൗണിൽ രാജസ്ഥാനിൽ കുടുങ്ങി യ വിദ്യാർഥികളെ 300 ബസുകളിലായി തിരിച്ചെത്തിച്ച് യോഗി ആദിത്യനാഥ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിേൻറതടക് കം കടുത്ത വിമർശനങ്ങൾക്കിടെയാണ് ഉത്തർപ്രദേശ് സർക്കാറിെൻറ നടപടി.

ലോക്ഡൗണിനെ അപ്രസക്തമാക്കുന് ന നടപടിയാണെന്ന് ബി.ജെ.പി സഖ്യകക്ഷി നേതാവ് കൂടിയായ നിതീഷ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വിമർശനങ്ങൾ വകവെക്കാതെ രാജസ്ഥാനിലെ കോട്ടയിലേക്ക് ആഗ്രയിൽനിന്ന് 200ഉം ഝാൻസിയിൽനിന്ന് 100ഉം ബസുകൾ അയച്ച് വിദ്യാർഥികളെ തിരിച്ചെത്തിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. വിവിധ കോച്ചിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണിവർ.

ശനിയാഴ്ച ഉത്തർപ്രദേശിലെത്തിയ വിദ്യാർഥികളെ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചത്. വിദ്യാർഥികളെ തിരിച്ചുകൊണ്ടുപോകാൻ അനുവദിക്കരുതെന്ന് നിതീഷ് കുമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് മറ്റുള്ളവർക്കും പ്രതീക്ഷക്ക് വകയൊരുക്കും. എന്തുകൊണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ അനുവദിക്കുന്നില്ല എന്ന് ചോദിക്കേണ്ടിവരുമെന്നും നിതീഷ് ചൂണ്ടിക്കാട്ടി.

എന്നാൽ, വിദ്യാർഥികളെ തിരിച്ചുകൊണ്ടുപോകുന്നതിൽ അനുകൂല പ്രതികരണമണ് രാജസ്ഥാൻ സർക്കാറിെൻറ ഭാഗത്ത് നിന്നുമുണ്ടായത്. ഉത്തർപ്രദേശ് സർക്കാറിെൻറ നടപടി മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

അതേസമയം, തൊഴിൽ നഷ്ടപ്പെടുകയും ഭക്ഷണമടക്കം ലഭ്യമാവാതെ കുടുങ്ങിക്കിടക്കുകയും ചെയ്ത അന്തർ സംസ്ഥാന തൊഴിലാളികളുടെ പലായനം വലിയ അപരാധമായിട്ടായിരുന്നു കേന്ദ്രമടക്കം കണ്ടത്. എവിടെയാണ് അവിടെതന്നെ ലോക്ഡൗൺ കഴിയുന്നതുവെര തുടരുക എന്നാണ് ഗൾഫ്രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കുന്നതിൽ കേന്ദ്രത്തിെൻറ നിലപാട്.

Tags:    
News Summary - Uttar Pradesh sends home 3,000 students stuck in Kota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.