ന്യൂഡൽഹി: പൊതുവിഭാഗത്തിൽ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നിയമം പുതി യ അധ്യയന വർഷം തന്നെ രാജ്യത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കും. രാജ്യത്തെ 40,000 സർക്കാർ, സ്വ കാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 900 സർവകലാശാലകളിലും 2019-20 അധ്യയന വർഷം സാമ്പത്തിക സംവരണം ബാധകമായിരിക്കുമെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗ (ഒ.ബി.സി)ങ്ങളിൽ പെട്ടവർക്കും ഇപ്പോൾ ലഭ്യമാകുന്ന സംവരണത്തെ ബാധിക്കാത്ത വിധമാണ് പൊതുവിഭാഗത്തിൽ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുകയെന്ന് മന്ത്രി വിശദീകരിച്ചു. ഇതിനായി 25 ശതമാനം സീറ്റ് വർധിപ്പിക്കും. െഎ.െഎ.ടി, െഎ.െഎ.എം തുടങ്ങി എല്ലാ ഉന്നത വിദ്യാലയങ്ങളിലും സംവരണം ബാധകമാക്കും. വിദ്യാലയങ്ങൾ ലഭ്യമാക്കുന്ന പ്രോസ്പെക്ടസിൽ 10 ശതമാനം സാമ്പത്തിക സംവരണ വ്യവസ്ഥ ഉൾപ്പെടുത്തും.
രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏഴാം ശമ്പള കമീഷൻ ശിപാര്‍ശ നടപ്പാക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. 1241.78 കോടി രൂപ ഇതിനായി നീക്കിവെക്കും. ഏഴാം ശമ്പള കമീഷന് ശിപാര്‍ശ നടപ്പാക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കുടിശ്ശിക ഉൾപ്പെടെ കൊടുത്തു തീര്‍ക്കുന്നതിനായി 50 ശതമാനം തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കും. സാമ്പത്തിക സംവരണം വ്യവസ്ഥ ചെയ്ത് പാർലമെൻറിെൻറ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ വരുത്തി കഴിഞ്ഞ ദിവസം സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിെൻറ തുടർച്ചയായി സംവരണ ചട്ടങ്ങൾക്ക് കൃത്യത നൽകി വരുന്നതേയുള്ളൂ. ചട്ടം പിന്നാലെ വരുമെന്നാണ് മന്ത്രി വിശദീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ സാമ്പത്തിക സംവരണം പ്രാബല്യത്തിൽ കൊണ്ടുവന്ന് വോട്ടു സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.