ലഖ്നോ: ഉത്തർപ്രദേശിൽ വീണ്ടും ദലിത് പെൺകുട്ടിയുടെ കൊലപാതകം. കഴുത്തിൽ തുണി ഉപയോഗിച് കെട്ടിയ നിലയിൽ 17 കാരിയുടെ മൃതദേഹം വയലിൽനിന്ന് കണ്ടെടുത്തു. ലഖ്നോവിൽനിന് 40കിലോമീറ്റർ അകലെ ബാരാബങ്കി ഗ്രാമത്തിലാണ് സംഭവം.
പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായി ബാരാബങ്കി എസ്.പി ആർ.എസ്. ഗൗതം പറഞ്ഞു. വയലിൽ വിള ശേഖരിക്കാൻ പോയ പെൺകുട്ടിയെ കഴിഞ്ഞദിവസം കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വയലിൽനിന്ന് മൃതദേഹം കണ്ടെടുത്തു. വസ്ത്രങ്ങൾ വലിച്ചുകീറിയിരുന്നതായും പെൺകുട്ടിയുടെ ഷർട്ട് ഉപയോഗിച്ച് കഴുത്തിൽ കെട്ടിയിരുന്നതായും ഗൗതം പറഞ്ഞു.
മൃതദേഹത്തിൽ പാതി വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതായും ബന്ധുക്കൾ ആരോപിച്ചു. പൊലീസ് ഇതുവരെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറിയിട്ടില്ല.
സംഭവത്തിൽ സംശയം തോന്നിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ബാരാബങ്കിയിൽ അനിഷ്ഠ സംഭവങ്ങൾ നടക്കാതിരിക്കാൻ സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.