കോയമ്പത്തൂർ: കോയമ്പത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ്-ഡി.എം.കെ സഖ്യത്തെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്-ഡി.എം.കെ സഖ്യം അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് യാതൊരു രക്ഷയുമുണ്ടാകില്ലെന്ന് യോഗി പറഞ്ഞു.
ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാൽ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും കോൺഗ്രസിലും ഡി.എം.കെയിലും കുടുംബാധിപത്യമാണെന്നും യോഗി കൂട്ടിച്ചേർത്തു.
കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥി വാനതി ശ്രീനിവാസന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യോഗി പുളിയ കുളം ഗണേഷ ക്ഷേത്രം സന്ദർശിച്ചു. യോഗിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോമ്പത്തൂരിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപക അക്രമം ഉയർന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.