ബലാത്സംഗം ചെയ്തയാളുടെ പേര് ശരീരത്തിൽ കുറിച്ചുവെച്ച് പെൺകുട്ടി ജീവനൊടുക്കി

ലഖ്നോ: തുടർച്ചയായി ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ ജൂൺ നാലിനാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. ബലാത്സംഗം ചെയ്തയാളുടെ പേര് കൈകളിലും കാലുകളിലും എഴുതിയിരുന്നതായി ഇരയുടെ കുടുംബം അറിയിച്ചു. പിന്ദ്ര സഹവൻപൂർ സ്വദേശിയായ കലീമാണ് ബലാത്സംഗം ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

അശ്ലീല വീഡിയോ പകർത്തി പ്രതി മകളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു. അതേസമയം, പ്രതിക്കും പെൺകുട്ടിക്കും പരസ്പരം അറിയാമെന്നും രണ്ട് വർഷമായി ഇവർ പ്രണയത്തിലായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്തെന്നും ഇയാൾ ജയിലിലാണെന്നും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ഐ.പി.സി 376 (ബലാത്സംഗം), പോക്സോ വകുപ്പുകൾ പ്രകാരമാണ് കാരാരി പൊലീസ് കേസെടുത്തത്. പെൺകുട്ടി മരിച്ചതിനാൽ ഇയാൾക്കെതിരെ കൂടുതൽ കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - UP: 17-year-old rape survivor commits suicide in Kaushambi, writes name of 'rapist' on her hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.