ഡൽഹി കലാപത്തിൽ തന്നെ പ്രതിയാക്കാൻ പൊലീസ് ശ്രമമെന്ന് ഉമർ ഖാലിദ്

ന്യൂഡൽഹി: ഡൽഹി കലാപത്തിൻെറ പ്രതിപ്പട്ടികയിൽ തന്നെ വലിച്ചിഴക്കാൻ ഡൽഹി പൊലീസ് കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി യുവ ആക്ടിവിസ്റ്റ് ഉമർ ഖാലിദ്. ഇതുസംബന്ധിച്ച് ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീനിവാസ്തവക്ക് അദ്ദേഹം കത്തെഴുതി.

ഈ വർഷം ഫെബ്രുവരിയിലാണ് തലസ്ഥാന നഗരിയിൽ രാജ്യത്തെ നടുക്കിയ വർഗീയ കലാപം അരങ്ങേറിയത്. വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്റാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ഫെബ്രുവരി 23ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നായിരുന്നു കലാപം തുടങ്ങിയത്. ആകെ 53 പേർ കൊല്ലപ്പെട്ടു. ഇരകളിൽ ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. നിരവധി വീടുകളും കടകളും കലാപകാരികൾ അഗ്നിക്കിരയാക്കി.

കലാപത്തിന് തുടക്കമിട്ട കപിൽ മിശ്രക്കെതിരെ ഡൽഹി പൊലീസ് ഇതുവരെ നടപടി എടുത്തില്ല. പകരം, സമാധാനപരമായി സമരം നടത്തിയ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെയാണ് വേട്ടയാടിയത്. സി.എ.എ വിരുദ്ധ സമരക്കാർ ഗൂഢാലോചന നടത്തിയാണ് കലാപം സൃഷ്ടിച്ചതെന്ന് വരുത്തിത്തീർക്കാനാണ് പൊലീസിൻെറ ശ്രമം. വനിതകളടക്കം നിരവധി നേതാക്കളെയാണ് ഇതിനകം അറസ്റ്റ് ചെയ്്ത് ജയിലിലടച്ചത്. എന്നാൽ, സമരത്തിൽ സജീവസാന്നിധ്യമായ ഉമർ ഖാലിദിനെ അക്രമവുമായി ബന്ധിപ്പിക്കുന്ന ഒരുതെളിവും സംഘടിപ്പിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തൻെറ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി കള്ളമൊഴി ശേഖരിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്ന് ഉമർ ഖാലിദ് കത്തിൽ ചൂണ്ടിക്കാട്ടി.

പരിചയക്കാരിലൊരാളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ആഗസ്റ്റ് 29ന് ചോദ്യം ചെയ്തത് ഇതിന് തെളിവായി ഉമർ ഉദ്ധരിക്കുന്നു. ഡൽഹിയിൽ ഗതാഗതം സ്തംഭിപ്പിക്കാൻ താൻ ആഹ്വാനം ചെയ്തുവെന്ന തരത്തിൽ കള്ള സാക്ഷിമൊഴി തയ്യാറാക്കിയ പൊലീസ്, അതിൽ ഒപ്പിടാൻ ഇയാളെ നിർബന്ധിക്കുകയായിരുന്നുവത്രെ. തനിക്കെതിരെ കള്ളക്കേസെടുക്കാൻ പൊലീസ് ഒരുക്കുന്ന തിരക്കഥയുടെ ഭാഗമാണിതെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഉമർ ഖാലിദ് പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.